Tuesday, March 29, 2011

രാക്കിളി

രാക്കിളി
രാത്രിയുടെ
ഏകാതാരയില്‍
നോക്കി നീ
എന്തിനു കരഞ്ഞുവിളിക്കുന്നു.
നിന്‍റെ ശബ്ദം 
ആ ചെറുശരീരത്തിലെ
ഏത് ആഴങ്ങളില്‍ നിന്നാണ്
പ്രതിധ്വനിക്കുന്നത്.
മരിച്ചുകയറിയ
ക്രിസ്തുവിന്‍റെ
കുരിശിനുകീഴില്‍
ആ രാത്രി 
നീ എന്തേ പാടാഞ്ഞത്.
എന്തിനാണ് 
ഓര്‍മ്മകളെ ഉണര്‍ത്തി 
ഉറക്കമിളച്ചിരുന്ന്
പിന്നെയും പിന്നെയും 
പാടുന്നത്.
എന്‍റെ രാത്രിപക്ഷീ
പിഴവുകളാല്‍
തല പിളര്‍ക്കുന്ന നേരത്ത്
ഉണര്‍ച്ചയുടെ പാതിരായിക്ക്
നിലാവൊളിപ്പകര്‍ച്ചയില്‍
ഒറ്റച്ചില്ലക്കിരുന്ന്
നിന്‍റെ കുഞ്ഞുഹൃദയം
വിറപൂണ്ടു വിളിക്കുന്നത്‌ 
എന്നെയാണോ?
നിന്‍റെ ഭാരമില്ലായിമയിലും 
പൊഴിഞ്ഞു പോകുന്ന
ഇലകളുടെ പറക്കലില്‍
എന്നെയും ഊയലാട്ടിയിരുന്നെങ്കില്‍.
എന്‍റെ രാപ്പാടി പക്ഷീ
നീ പാടുക.
രാത്രിയുടെ സംഗീതമായി
ഓര്‍മ്മകളുടെ ഒഴുക്കിനായി 
മരിച്ചു ചിറകടിക്കുംവരെ 
നീ പാടുക.
 




 
.

 
 




Saturday, March 19, 2011

ഗുല്‍മോഹര്‍

  • കവിത                         ഗുല്‍മോഹര്‍ 
രേണുക്കളുടെ
കൊടി ഉയര്‍ത്തി
ഉയിര്‍ കാത്തിരിക്കുന്ന 
മയില്‍പ്പൂവുകളേ...
നെടുവീര്‍പ്പിന്‍റെ 
ഒരു വേപഥുവില്‍
വിരിഞ്ഞുപോയ
പ്രേമ പൂക്കളില്‍
മഞ്ഞയും ചുമപ്പും 
കോരിയൊഴിച്ച് 
ജലം തുവര്‍ന്ന-
ഹരിതമേഘത്തിലൊരു
ആകാശമരം തീര്‍ക്കുന്ന
ഭഗ്നകാമുകരേ....
നെടുകെഛെദിച്ച
പുരുഷവൃഷണം പോലുള്ള
മീനസൂര്യന്‍റെ 
കനല്‍ത്തിളക്കമേ....
മേടുകള്‍ മൂടി
പൊഴിഞ്ഞുവീണുപോയ
പരാജിതരുടെ 
പെയ്യാത്തമഴകളേ.....
ഭ്രമിപ്പിക്കുന്ന 
ഭംഗിയുമായി 
ഈ ഋതുകാലം 
വീണ്ടുമെന്നെ 
നിന്‍റെ രജസ്സില്‍ 
ദഹിപ്പിക്കല്ലേ......   
.
 





   


Friday, March 18, 2011

നീ കരയാതെ .....



നീ കരയാതെ .....(കവിത)


എന്‍റെ കണ്ണുനീര്‍ മരിച്ചവന്‍റെ വിയര്‍പ്പാണ്.
വലിയ തടാകങ്ങളിലും നദികളിലും കുളങ്ങളിലും
ജലമെത്തുന്നതുപോലെ എന്‍റെ കണ്ണുകളിലേക്ക്
എവിടെനിന്നാണ് അത് എത്തുന്നത് എന്നറിയില്ല.
നീന്തിമറിയാന്‍ കണ്ണീര്‍ക്കടലുള്ളവര്‍ ഭാഗ്യവാന്‍മാര്‍.
ഉള്ളുറവകള്‍ വരണ്ടുപോയാല്‍ എന്തുചെയ്യും.
എങ്ങനെ ദു:ഖം പ്രകടിപ്പിക്കും.
എങ്ങനെ കണ്ണീര്‍വാര്‍ക്കും.
ആര്‍ക്കും അറിയാത്ത ദു:ഖത്തിന്‍റെ ഭാഷ
ഏതു കണ്ണിലാണ് എഴുതപ്പെട്ടത്?
നീ കരയാതെ.
എനിക്കറിയാം എന്‍റെ കണ്ണീരിലുണ്ട്
ഈ ലോകത്തിന്‍റെ വേദന മുഴുവനും .
നീ കരയാതെ.................... 





Sunday, February 13, 2011

കയ്യാല 2

കയ്യാല 2
അന്നൊക്കെ ഞങ്ങളുടെ നാട്ടിന്‍പുറത്ത് പുരയിടത്തിന് അതിര് കയ്യാല ആയിരുന്നു.മണ്ണ് കോരിക്കോരി മുകളിലായി പണിക്കാര്‍ പൊത്തുന്ന ദിവസം വീട്ടില്‍ കഞ്ഞിയും എരുശ്ശേരിക്കറിയും ഉണ്ടാവും.ചാണാക്കൊട്ടയും കുന്താലിയും മമ്മട്ടിയുമാണ് പണിക്കാരുടെ സഹായികള്‍.ചതച്ചതൊണ്ടില്‍ വെള്ളം തെറ്റിച്ച് നിലംതല്ലി കൊണ്ടടിച്ചു ബലമിപ്പിച്ച് അവര്‍ അതിനെ മിനുസപ്പെടുത്തും.അതിന്‍റെ മുകളിലൂടെ ഞങ്ങള്‍ കുട്ടികള്‍ ഹൈജമ്പ് ചാടിയിരുന്നു.അതിന്‍റെ മറവിലൂടെ ഞങ്ങള്‍ പത്തിരിപ്പ് കളിച്ചിരുന്നു.ഇന്നങ്ങനെ കയ്യാലപ്പണിയില്ല.നാട്ടിലിപ്പോള്‍ പന്നേലി,പെരുച്ചാഴി,പാമ്പ്‌ ഇത്യാദി ജീവികളെയും കൈത,കാശാവ്,ഉപ്പനച്ചം ഇത്യാദി സസ്യജാലങ്ങളെയും കാണാനില്ല.ഈ വന്നകാലത്ത് ആരെങ്കിലുംഅറിഞ്ഞിരുന്നോണ്ട് മണ്ണ് കൂട്ടി വെക്കുമോ? "കയ്യാലപ്പുറത്തെ തേങ്ങ "എന്നൊരു പഴംചൊല്ല് ഉണ്ടായത് അതിനൊരു സ്മാരകമാകുമെന്ന് കരുതാം. 

Saturday, February 12, 2011

ജലയാനം

ജലയാനം(കവിത)
തുലാമഴയത്ത്
അവളും പാത്രങ്ങളും
നനയുന്നു.
ഇടവത്തിലും
കര്‍ക്കടകത്തിലും
വീടുതുളുമ്പി
വീഴുമെന്നും
അവളൊലിച്ചു
പോകുമെന്നും
പഴിപറയുന്നു.
മഴപൊഴിയാത്ത
വീടുവേണം.
പഴമയുടെ 
ഭ്രമങ്ങളില്‍ 
മഴയില്‍ നനഞ്ഞ്
മഞ്ഞില്‍ പുതഞ്ഞ്
വെയിലില്‍ കരിഞ്ഞ്
വീട് വീര്‍പ്പുമുട്ടുന്നു.
വരാന്തയില്‍ 
കാല്‍പ്പെരുമാറ്റം കേള്‍ക്കാം.
പിന്നാമ്പുറത്ത്
ഇലകള്‍ തൂവുന്നത് കേള്‍ക്കാം.
അകമൂലകളില്‍ 
പിതൃതര്‍പ്പണത്തിന്‍റെ
പിറുപിറുപ്പ്‌ കേള്‍ക്കാം.
മച്ചിനുള്ളില്‍
രാത്രിഞ്ജരരുടെ
കാല്‍വയ്പുകള്‍ കേള്‍ക്കാം.
ചിങ്ങത്തില്‍ 
പുതിയവീടിന്‍റെ
അസ്തിവാരത്തിന്
തിരിതെളിച്ചപ്പോള്‍ 
ഊതിക്കെടുത്തി
കാറ്റ്പറഞ്ഞു:
പഴയതാകാനായി 
എന്തിനാണിനിയും
പുതിയവീട്. 































Thursday, February 10, 2011

       വരാല്‍ (കവിത )

ഴുതിമാറുന്നു 
ഒരു പിടച്ചിലില്‍ ജീവിതം.
മുറിച്ചിടുമ്പോഴേ
തുടിക്കുന്നുണ്ട്
കൊതിയേറിയ
നിന്‍ ചുണ്ടുകള്‍.
റക്കില്ല ഞാന്‍ 
സ്വപ്നം നിറച്ച 
ചെതുമ്പലിന്‍
തോലിയുരിച്ചോരീ
സ്നേഹത്തിനെ.
റചട്ടിയില്‍
എണ്ണയില്‍ 
മുളകരപ്പില്‍
പൊള്ളിച്ചെടുക്കും 
മൃദുലമാം കരങ്ങളെ.
മൊരിഞ്ഞ 
കഷണങ്ങള്‍ 
ദുരയില്‍ 
വിഴുങ്ങിപ്പോയ 
നിന്‍ നാവിനെ.
നി മറക്കില്ല ഞാന്‍ 
എത്ര ഉയരേ
നീന്തിത്തുടിച്ച്‌
മുങ്ങിനിവരുമ്പോഴും
ഒരു പിടച്ചിലില്‍ ജീവിതം 
വഴുതിമാറുമെന്ന്.....






Friday, February 4, 2011

പ്രവേശനോല്‍സവം

പ്രവേശനോല്‍സവം
ധ്യവേനലവിധിക്ക് അധ്യാപകര്‍ വീട് കയറിഇറങ്ങാറുണ്ട്‌.കുട്ടികളെ തങ്ങളുടെസ്കൂളിലേക്ക് ക്ഷണിക്കാനാണ്.കുടയുംപുസ്തകങ്ങളുംബാഗുംഫ്രീ ഗിഫ്റ്റുകളാണ്.വാന്‍ഫീസുംചിലപ്പോള്‍ ഫ്രീയായേക്കും.കരയോഗങ്ങളുടെയുംഅമ്പലങ്ങളുടെയുംകുടുംബയോഗങ്ങളിലെയും നിറസാന്നിധ്യമായ ചില അധ്യാപകരും (ഇതില്‍ ലിംഗവ്യത്യാസമില്ല.ആണുംപെണ്ണുംഉള്‍പ്പെടും.)ക്ലാര്‍ക്കുമാരുമുണ്ട്.ഇവര്‍ വ്യക്തമായ ജാതി-മത-വര്‍ഗവിഭാഗങ്ങളുടെ വ്യക്താക്കളാണെങ്കിലും കുട്ടികളെ ക്യാന്‍വാസ്‌ചെയ്യുമ്പോള്‍,പെട്ടെന്ന് ചിലയിടങ്ങളില്‍ മതേതരവാദിയായിമാറുന്നു.ശരിക്കുംഓന്ത്. ബി.പി.എല്‍കുടുംബങ്ങളിലും അതിനുതാഴെയുള്ള പട്ടിണിപ്പാവങ്ങളിലും ഇവര്‍ വല്ലാതെ വിദ്യാഭ്യാസത്തെക്കുറിച്ചുപറഞ്ഞ് ഇടപെട്ടുകളയും.ജൂണിലെപ്രവേശനോല്‍സവം കഴിയുമ്പോഴേക്കും ഇവരുടെതനിനിറം കാണാന്‍തുടങ്ങും.
ക്ലാസ്ഡിവിഷന്‍തിരിച്ച് കുട്ടികളെ ഇരുത്തുന്നതില്‍ സോഷ്യല്‍
 സ്റ്റാറ്റസ്എടുത്തിടും.ചിലകുട്ടികള്‍ക്ക് തീരെ സ്റ്റാന്‍ഡേര്‍ഡ് ഇല്ലന്നു പറഞ്ഞ് കളയും.അക്ഷരമറിയില്ല,ബുക്ക്‌സൂക്ഷിക്കത്തില്ല,വായിക്കാനറിയില്ല,അനുസരണയില്ല,വൃത്തിയില്ല ,
നന്നായിപെരുമാറാനറിയില്ല,ബുദ്ധിയില്ല,ക്ലാസ് ശ്ര ദ്ധിക്കില്ല,തുടങ്ങി നൂറുകൂട്ടംപരാതികള്‍ ഇക്കൂട്ടര്‍ പറയും. ഈ കുട്ടികള്‍ ഇല്ലായിരുന്നെങ്കില്‍
 തങ്ങളുടെ തസ്തികകാണില്ലായിരുന്നുവെന്നകാര്യം സൗകര്യപൂര്‍വ്വം വിസ്മരിക്കും.ഇവരുടെ മക്കളെക്കുറിച്ച്  അന്വേഷിക്കുമ്പോഴാണ് ഈ പരാതികളുടെ അന്ത;സത്ത മനസ്സിലാകുന്നത്‌.സ്വന്തം സ്കൂളില്‍ തങ്ങളുടെ കുട്ടിയെ പഠിപ്പിക്കാതെ സര്‍ക്കാരിന്റെ ശമ്പളം വാങ്ങി ,ഇടയലേഖനങ്ങളുടെയുംആള്‍ ദൈവങ്ങളുടെയുംവര്‍ഗീയ ഫാസിസ്ടുകളുടെയും സ്വകാര്യസ്കൂളുലളില്‍ മൂവായിരവും നാലായിരവും ഫീസ് കൊടുത്തുപഠിപ്പിക്കുകയാണ്.സാധാരണ ജീവിതപരിസരത്തുനിന്നുവരുന്ന നിരക്ഷരനായ ഒരു കര്‍ഷകന്റെ ,നിര്‍മ്മാണ തൊഴിലാളിയുടെ കുട്ടിയെ ഉള്ളുതുറന്നു സ്നേഹിക്കുവാനോ ക്ഷമയോടെ പാഠങ്ങള്‍ പറഞ്ഞുകൊടുത്ത് അവന് ആത്മവിശ്വാസം പകര്‍ന്നു അവന്‍റെ കഴിവിനെ പരിപോഷിപ്പിക്കാന്‍ ടി വിവരിച്ച കൂട്ടര്‍ക്ക് പിന്നെ എങ്ങനെ തോന്നും. ഇത്തരക്കാരെ പരസ്യമായി വിചാരണ ചെയ്ത് ജനമധ്യത്ത് കൊണ്ടുവരുവാന്‍ നമുക്ക് മറ്റൊരു പ്രവേശനോല്‍സവം കൂടി താമസിയാതെ നടത്തേണ്ടിവരും. 

Tuesday, January 11, 2011

എഴുത്ത്

എഴുത്ത്
രു മരം അനവധി കാഴ്ചയാണന്നുള്ള പാഠം  എനിക്കു പറഞ്ഞുതന്നത്  വീടിനു കിഴക്കേ അതിരിന് നിന്നിരുന്ന ആഴാന്തയാണ്.
അതിന്‍റെ പൂക്കുലകള്‍ അലുക്കിട്ട കുടപോലെ ഇലച്ചിലു    കള്‍ക്ക്  മീതെ ഉയര്‍ന്നുനിന്നിരുന്നു .
പൂതല്‍ പറ്റിചേര്‍ന്നരുന്ന മൊട്ടുകള്‍ വിടരാന്‍ തിടുക്കപ്പെട്ടിരുന്നു.
പഴുത്ത ഇലകളുംആനക്കാലെന്നോണമുള്ള കറുത്ത കമ്പുകളും അതെപ്പോഴും പോഴിച്ചുകൊണ്ടിരുന്നു. ദൃഡമായ അതിന്‍റെ കായ്‌ക്കുള്ളില്‍ വെള്ളവിരിച്ചു വിത്തുകളെ ഉറക്കിക്കെടത്തിയിരിക്കുന്നു .
പില്‍ക്കാലത്ത് വിട്ടുമാറാത്ത രോഗങ്ങളുമായി ചങ്ങാത്തമായപ്പോള്‍ ഈ  മരക്കാഴ്ച്ചകളുടെ സമൃദ്ധിയെ ഞാന്‍ ഓര്‍ത്തു .തീവ്രമായി അനുഭവിപ്പിച്ചിട്ട്‌ പെട്ടെന്ന്,അദൃശ്യമാകുന്ന മഹാരോഗങ്ങളുണ്ട്. ആഴാന്തയെപ്പോലെ അല്ലത്.സജലങ്ങളാകുന്ന സങ്കടങ്ങള്‍ ശേഷിപ്പിക്കുമത് .
വിഭ്രാമകമായ കാഴ്ചകള്‍കാട്ടിത്തന്നു ഉറക്കമില്ലാതാക്കും .
അപൂര്‍വമായ ആ കാണലുകളെ  പിന്തുടര്‍ന്നാണ് എഴുതിത്തുടങ്ങിയത് .
വാക്കുകള്‍ വന്നുചേരുമ്പോള്‍ സ്വയം പീഡിതനായി അവയെ പരിചരിച്ച് കൊണ്ട്  എഴുതിക്കോണം.